ചെന്നൈ: വിജയ്യുടെ ‘ജനനായകന്’ സിനിമയുടെ നിര്‍മാതാക്കൾക്ക് ഹർജി പിൻവലിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. തിങ്കളാഴ്ചയാണു സിബിഎഫ്സിക്കെതിരായ റിട്ട് ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ അപേക്ഷ നല്‍കിയത്.
ഇന്നലെ രാവിലെ കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശയുടെ സിംഗിള്‍ ബെഞ്ച് അനുമതി നൽകുകയായിരുന്നു.
വിജയിന്റെ അവസാന ചിത്രമെന്ന നിലയില്‍ എത്തുന്ന ജനനായകന് ജനുവരി ഒന്പതിനു റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതോടെ നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും റിലീസ് അനിശ്ചിതമായി നീളുകയുമായിരുന്നു.
നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിതന്നെ കേസ് പരിഗണിക്കട്ടേയെന്നു പറഞ്ഞ് സുപ്രീംകോടതി ഇടപെടാന്‍ വിസമ്മതിച്ചു.
നിയമപോരാട്ടം നീണ്ടുപോകുമെന്ന് കണ്ടതോടെയാണ് റിവൈസിംഗ് കമ്മിറ്റി വഴി പ്രശ്നം പരിഹരിക്കാന്‍ കെവിഎന്‍ പ്രൊഡക്ഷന്‍സ് തീരുമാനിച്ചത്.